ന്യൂദല്‍ഹി : കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ ഗാന്ധിജി ശ്രമിച്ചിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദണ്ഡിമാര്‍ച്ചിന്റെ(1930) 89ാം വാര്‍ഷികത്തോടനുബന്ധിച്ച് മോദിയുടെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് എതിരാണെന്നും 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ ഗാന്ധിജി ശ്രമിച്ചിരുന്നെന്നും പ്രധാനമന്ത്രി അറിയിച്ചു. അസമത്വവും ജാതി ഭിന്നിപ്പിക്കുന്നതും അംഗീകരിക്കാത്ത ആളായിരുന്നു ഗാന്ധിജി. എന്നാല്‍ സമൂഹത്തെ വിഭജിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. രാജ്യത്ത് വര്‍ഗീയ കലാപങ്ങളും ദളിത് കൂട്ടക്കൊലകളും നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി.
ഏറ്റവും ദരിദ്രനായ ഒരു വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ ഗാന്ധിജിയാണ് നമ്മളെ പഠിപ്പിച്ചത്. അതിനാല്‍, രാജ്യത്തെ ദാരിദ്ര്യത്തെ ഇല്ലാതാക്കി സമൃദ്ധി കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ ഗൗരവമായ പരിഗണനയാണ് നല്‍കിയത്.
എന്നാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ നിറയ്ക്കാനാണ് ശ്രദ്ധിച്ചിരുന്നത്. ദരിദ്രരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കേണ്ട തുകയില്‍ നിന്ന് ആഡംബരജീവിതം നയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ ഇന്ന് ബാപ്പുവിന്റേയും ജനശക്തിയുടേയും പാതയിലാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ്.
പ്രതിരോധം, ടെലികോം, ജലസേചനം, കാര്‍ഷികം, ഗ്രാമ വികസനം തുടങ്ങി എല്ലാ മേഖലകളിലും കോണ്സഗ്രസ് അഴിമതി നടത്തിയിട്ടുണ്ട്. ആഡംബര ജീവിതത്തിന് ബാങ്ക് അക്കൗണ്ട് നിറയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഗാന്ധിജി സ്വജന പക്ഷപാതത്തേയും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തലപ്പത്തെ സ്ഥാനങ്ങള്‍ കുടുംബക്കാര് തന്നെ കൈയ്യടക്കി വെയ്ക്കുന്നതിനും ഗാന്ധി എതിരായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ്സില്‍ നടക്കുന്നതും അതാണ്. രാജ്യത്ത് അടിയന്തിരാവസ്ഥ കൊണ്ടുവന്നതും കോണ്‍ഗ്രസ് ഭരണത്തിലാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 356 അവര്‍ ദുരുപയോഗം ചെയ്തെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: