ന്യൂദല്‍ഹി: ബിജെപിയിലേക്ക് സിപിഎമ്മില്‍നിന്നുള്‍പ്പെടെ നേതാക്കളുടെ കുത്തൊഴുക്ക്. സിപിഎം നേതാവും ബംഗാളിലെ സിപിഎം എംഎല്‍എയുമായ ഖഗേന്‍ മര്‍മു ബിജെപിയില്‍ ചേര്‍ന്നു. വനവാസി മേഖലയില്‍നിന്നുള്ള എംഎല്‍എയാണ് മര്‍മു.
കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും അതുകൊണ്ട് സിപിഎമ്മിന് വോട്ടു ചെയ്താലേ ബിജെപിയെ ദല്‍ഹിയില്‍ ചെറുക്കാനാവൂ എന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിച്ചതിനു പിന്നാലെയാണ് സിപിഎം എംഎല്‍എ ബിജെപിയിലേക്ക് എത്തിയത്. കോണ്‍ഗ്രസിനേ ബിജെപിയെ ചെറുക്കാനാവൂ എന്ന് രമേശ് ചെന്നിത്തല ആണയിട്ടതും വീമ്പിളക്കിയതും വെറുതേയെന്ന് തെളിയിക്കുന്നതാണ് കോണ്‍ഗ്രസ് നേതാവിന്റെ ബിജെപിയിലേക്കുള്ള വരവ്.
പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് യുവ നേതാവും എംപിയുമായ അനുപം ഹസ്രയും ബിജെപി അംഗത്വമെടുത്തു. പശ്ചിമ ബംഗാളിലെ തന്നെ കോണ്‍ഗ്രസ് എംഎല്‍എ ദുലാല്‍ ചന്ദ്ര ബാറും ബിജെപിയില്‍ ചേര്‍ന്നു.
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകന് സുജയ് വിഖേ പാട്ടീലും ബിജെപിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: