സന്നിധാനം: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 7.30ന് തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ ആയിരുന്നു കൊടിയേറ്റ്.
പുലര്‍ച്ചെ ആരംഭിച്ച ശുദ്ധിക്രിയകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. ഇന്ന് രാവിലെ 11 മുതല്‍ ഉത്സവബലി ദര്‍ശനം നടക്കും. 22ന് ഉത്സവം സമാപിക്കും. ഇന്നലെ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. മലയാളി തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവായിരുന്നു.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം സംസ്ഥാനത്ത് നിന്നാണ് തീര്‍ത്ഥാടകര്‍ ഏറെയുമെത്തിയത്. കടുത്ത ചൂടാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. നിലയ്ക്കലില്‍ നിന്ന് സ്വകാര്യ വാഹനങ്ങളെ പമ്പയ്ക്ക് കടത്തിവിടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: