പാലക്കാട്: പട്ടാമ്പി നഗരസഭയിലെ 28 അംഗങ്ങളില്‍ 24 പേരെയും തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി.ഇതോടെ നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടേണ്ടിവരും. അത്യപൂര്‍വമാണ് ഇത്തരം നടപടി.സിപിഎം കൗണ്‍സിലറായ കെ.സി. ഗിരിഷ് നല്കിയ പരാതിയിന്മേലാണ് നടപടി. പരാതിക്കാരനെയും അയോഗ്യനാക്കിയിട്ടുണ്ട്.
സ്വത്ത് വിവരം വെളിപ്പെടുത്താതിരുന്നതാണ് കാരണം. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143 എ വകുപ്പു പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ ആസ്തി വിവരം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഇവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യരാക്കിയത്.
28 അംഗങ്ങളുള്ള നഗരസഭ ഭരിച്ചിരുന്നത് യുഡിഎഫ് ആണ് (യുഡിഎഫ്19, സിപിഎം 6 ,ബിജെപി 3). 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയതോടെ കൗണ്‍സില്‍ പിരിച്ചുവിടേണ്ടി വരും.
2015 നവംബര്‍ 12ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി ചുമതലയേറ്റ ഇവര്‍ 15 മാസത്തിനുള്ളില്‍ നിശ്ചിത ഫോറത്തില്‍ ആസ്തി-ബാദ്ധ്യതാ വിവരങ്ങള്‍ കൊച്ചിയിലെ അര്‍ബന്‍ അഫയേഴ്സ് മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. എന്നാല്‍ വീണ്ടും 15മാസം നീട്ടിനല്‍കിയെങ്കിലും കൗണ്‍സിലര്‍മാര്‍ നിയമം പാലിച്ചില്ല.
അയോഗ്യരായവരില്‍ കോണ്‍ഗ്രസിന്റെ അഞ്ച് കൗണ്‍സിലര്‍മാരും ലീഗിലെ പത്ത് കൗണ്‍സിലര്‍മാരും എല്‍ഡിഎഫിലെ പരാതിക്കാരനടക്കം ആറു പേരും ബിജെപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ഉള്‍പ്പെടും.
ഉമ്മര്‍ പാലത്തിങ്കല്‍, കെ. സി. മണികണ്ഠന് , കെ. വി. എ. ജബ്ബാര്‍, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുല്‍ നസീര്‍, എ. കെ. അക്ബര്‍, അബ്ദുല്‍ ഹക്കീം റാസി, കെ. ബഷീര്‍, ബള്‍ക്കീസ്, വിനീത ഗിരീഷ്, മുനീറ, കെ. ജയലേഖ., കൃഷ്ണവേണി, ഗിരിജ, പി. പി. സുനിത, ആമിന, ഷീജ, സംഗീത, പി. സുബ്രഹ്മണ്യന്, ബി. റഹ്നാ, എം.വി. ലീല, എന്‍. മോഹനസുന്ദരന്‍, പി. ഗീത, കെ.സി. ഗിരിഷ് എന്നിവര്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്.
ബിജെപി കൗണ്‍സിലറായ എ.പി. കൃഷ്ണവേണി കെ.സി. ഗിരീഷിനെതിരെ നല്കിയ പരാതിയിലാണ് അയാളുടെ അംഗത്വവും നഷ്ടമായത്.
അതേസമയം സ്വത്ത് വിവരം സമര്‍പ്പിച്ച യുഡിഎഫിലെ കെ.എസ്.ബി.എ തങ്ങള്‍,സി.പി സജാദ്, ടി.പി ഷാജി, കെ.ടി റുഖിയ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകില്ല.
19 സീറ്റ് നേടി ഭരണത്തിലെത്തിയ യുഡിഎഫ് മുന്നണി ധാരണപ്രകാരം ആദ്യത്തെ രണ്ടരവര്‍ഷം ലീഗും അടുത്ത രണ്ടരവര്‍ഷം കോണ്‍ഗ്രസുമാണ് .ലീഗിന്റെ കെ.പി. വാപ്പുട്ടി ചെയര്‍മാനായി കാലാവധി പൂര്‍ത്തിയാക്കി.രണ്ടാംമൂഴത്തില്‍ ഡിസിസി വൈസ്പ്രസിഡന്റായ കെ.എസ്.ബി.എ തങ്ങളാണ് ചെയര്‍മാനായി ചുമതലയേറ്റിരിക്കുന്നത്. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയതോടെ പട്ടാമ്പി നഗരസഭയില്‍ 24 വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: