തിരുവന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇമാം ഷെഫീഖിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോക്സോ കോടതിയുടേതാണ് ഈ ഉത്തരവ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പോക്സോ കോടതിയുടെ ഈ ഉത്തരവ്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി. അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ നടത്തുന്നത്. കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ വിതുരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പേപ്പാറ വനമേഖലയിലാണ് ആദ്യം തെളിവെടുപ്പിന് ആദ്യം എത്തിച്ചത്.
ഷെഫീഖ് വാഹനം ഒളിപ്പിച്ച വൈറ്റില പേ ആന്‍ഡ് പാര്‍ക്ക്, ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലറ, പെരുമ്പാവൂര്‍, കോയമ്പത്തൂര്‍, പടമുകള്‍, തൃപ്പൂണിത്തുറ, മധുര, വിശാഖപട്ടണം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.
അതേസമയം കേസിലെ മറ്റ് പ്രതികളായ ഒരു പഞ്ചായത്തംഗം ഉള്‍പ്പടെ നാല് എസ്ഡിപിഐ നേതാക്കളെ പോലീസ് തെരയുന്നുണ്ട്. ഷെഫീഖിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനും മൊഴി മാറ്റിപ്പറഞ്ഞ് പോലീസ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന കേസാണ് ഇവര്‍ക്കെതിരെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: