തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം യുഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ച് പരിഹരിക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടിയില്ലെന്നും യുഡിഎഫ് ഇടപെടണമെന്നും ജോസഫ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് നേതൃത്വം പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയത്.
അതേസമയം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് മാണി വിഭാഗം. ഇക്കാര്യം ജോസ് കെ. മണി വ്യക്തമാക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ജോസഫിനെതിരെ വലിയ പ്രതികരണമുണ്ടായി. ജനാതിപത്യരീതിയിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.
തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് നിലപാടില്‍ ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും എല്ലാ ഘടകങ്ങളിലും വിശദമായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയാകെയും മുന്നോട്ട് പോകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസഫ്-മാണി പ്രശ്നം പരിഹരിക്കുമെന്ന പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടിയുമായാണ് ജോസഫ് ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. മോന്‍സ് ജോസഫ് അടക്കമുള്ള കേരള കോണ്‍ഗ്രസിലെ നേതാക്കളുമായാണ് ജോസഫ് ഉമ്മന്‍ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തിയത്.
പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും പ്രശ്ന പരിഹാരത്തിന് യുഡിഎഫ് ഇടപെടണമെന്നും യുഡിഎഫ് വിടില്ലെന്നും ജോസഫ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഇടുക്കി, കോട്ടയം സീറ്റുകള്‍ വച്ചു മാറണമെന്നും കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു. ജോസഫിന്റെ സ്ഥാനാര്‍ത്ഥി മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ നേരത്തെതന്നെ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമവായ ചര്‍ച്ചകളെ ജോസഫ് പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.
തോമസ് ചാഴിക്കാടന് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് മാണിയുടെ വാദം. മാണിയുടെ ഏകപക്ഷീയമായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍ മുന്നണിയിലെ ആഭ്യന്തരപ്രശ്നമായതിനാല് കോണ്‍ഗ്രസിന് ഇടപെടുന്നതിന് പരിമിതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: