ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 ഭീകരര്‍ മരിച്ചതായി പാക് സൈനിക ഉദ്യോഗസ്ഥന്. പാക് സൈനിക വേഷത്തില്‍ ഒരു ഉദ്യോഗസ്ഥന് ബലാകോട്ട് ഇന്ത്യ ആക്രമണം നടത്തിയെന്ന് അംഗീകരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിലാണ് 200 ഭീകരര്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥന് പറയുന്നത്.
ഫെബ്രുവരി 26ന് നടന്ന ആക്രമണത്തില്‍ 1000 കിലോയുള്ള ബോംബാണ് ബലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ പ്രയോഗിച്ചത്. എന്നാല്‍ വനമേഖലയിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാന് അറിയിച്ചത്. പാക് വാദങ്ങളെല്ലാം വ്യാജമാണെന്ന് കാണിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.
അതിനിടെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഇരുനൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് പാക് അധീന കശ്മീരില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും അറിയിച്ചു. പാക് അധീന കശ്മീര്‍ സ്വദേശിയായ ഹസ്നാന്‍ സെറിങ് വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വ്യോമസേന ആക്രമണം നടത്തിയതിനുശേഷം അനവധി മൃതദേഹങ്ങള്‍ ബലാകോട്ടില്‍ നിന്ന് പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സെറിങ് അറിയിച്ചു. വ്യോമാക്രമണത്തിനുശേഷം പാക്കിസ്ഥാന് എന്തോ മറയാക്കാന്‍ ശ്രമിക്കുകയാണെന്നും സെറിങ് ആരോപിച്ചു.
വ്യോമാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വനമേഖലയിലും കൃഷിയിടങ്ങളിലുമാണ് ഇന്ത്യ ബോംബിട്ടതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ തങ്ങളുടെ മദ്രസ്സ അവിട ഉണ്ടായിരുന്നെന്ന് ജെയ്ഷെ ഇ മുഹമ്മദ് തന്ന സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബലാകോട്ട് വ്യോമാക്രമണം വിജയമായിരുന്നു എന്നുതന്നെ വേണം വിലയിരുത്താന്‍. പ്രദേശത്തേയ്ക്ക് മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കാത്തതിനു പിന്നില്‍ രാജ്യം എന്തോ ഒളിക്കുന്നുണ്ടെന്നും സെറിങ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: