വാഷിങ്ങ്ടണ്‍: പുല്‍വാമയിലേത് അടക്കം നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ അനുയോജ്യനെന്ന് അമേരിക്ക. ഇയാളെ ഭീകരനായി പ്രഖ്യാപിച്ചില്ലെങ്കില്‍ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാകും, അമേരിക്ക വ്യക്തമാക്കി.
അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന കത്തിന്മേല് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമതി തീരുമാനമെടുക്കാനിരിക്കെയാണ് അമേരിക്ക ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ചേര്‍ന്നാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം രക്ഷാ സമിതിയില്‍ വച്ചിരിക്കുന്നത്.
നിര്‍ദ്ദേശത്ത റഷ്യ പിന്തുണയ്ക്കും. എന്നാല്‍ അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈനയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുന്‍പ് ഇത്തരം ശ്രമങ്ങളെ ചൈന എതിര്‍ത്തിരുന്നു. ഇക്കുറി നിലപാട് മാറുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
അസറിനെതിരെ ധാരാളം തെളിവുകളുണ്ട്. ജെയ്ഷിന്റെ സ്ഥാപകനാണ് ഇയാള്‍, യുഎസ് വിദേശകാര്യ ഉപവക്താവ് റോബര്‍ട്ട് പല്ലാഡിനോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജെയ്ഷെ മുഹമ്മദാണ്. ഇത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണ്. ഭീകരതക്കെതിരെ ഇന്ത്യയും അമേരിക്കയും ഒത്തു ചേര്‍ന്ന് പോരാടുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: