ന്യൂദല്‍ഹി: ‘ഫൈനല്‍’ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കാലിടറി. അവസാന മത്സരത്തില്‍ 35 റണ്‍സിന് തോറ്റ ആതിഥേയര്‍ അഞ്ചു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ഓസീസിന് അടിയറവെച്ചു 3-2. 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ അവസാന പന്തില്‍ 237 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 272, ഇന്ത്യ 50 ഓവറില്‍ 237. ഓപ്പണര്‍ ഉസ്മാന് ഖവാജയുടെ സെഞ്ചുറിയുടെ (100) മികവിലാണ് ഓസ്ട്രേലിയ 272 റണ്‍സ് നേടിയത്്.
മുന്‍ നിരബാറ്റ്സ്മാന്മാര് അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണം. രോഹിത് ശര്‍മ 56 റണ്‍സോടെ ടോപ്പ് സ്കോററായി. വാലറ്റനിരക്കാരായ കേദാര്‍ ജാദവ് 44 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 46 റണ്‍സും നേടി. ക്യാപ്റ്റന്‍ കോഹ്ലി (20), ഓപ്പണ ര്‍ ധവാന് (12) ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16) , ജഡേജ (0) എന്നിവര്‍ അനായാസം കീഴടങ്ങി. ഓസ്ട്രേലിയന്‍ ഓപ്പണര്‍~ഖവാജ 106 പന്തില്‍ 100 റണ്‍സ് നേടി. പത്ത് ഫോറും രണ്ട് സിക്സറും ഖവാജയുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തികടന്നുപോയി. ഈ പരമ്പരയില്‍ ഈ ഓപ്പണറുടെ രണ്ടാം സെഞ്ചുറിയാണിത്.
നായകന് ഫിഞ്ചിനൊപ്പം ആദ്യ വിക്കറ്റിന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫിഞ്ച് 27 റണ്‍സിന് വീണു. 43 പന്തില്‍ നാല് ഫോര്‍ നേടി. സ്പിന്നര്‍ ജഡേജയുടെ പന്തില്‍ ഫിഞ്ചിന്റെ സ്റ്റമ്പ് ഇളകി വീണു.ഹാന്‍ഡ്സ്കോമ്പ് എത്തിയതോടെ ഓസ്ട്രേിലന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്ണൊഴുകി. രണ്ടാം വിക്കറ്റില്‍ ഖവാജയും ഹാന്‍ഡ്സ്കോമ്പും 99 റണ്‍സ് അടിച്ചെടുത്തു. സെഞ്ചുറി തികച്ചയുടനെ ഖവാജയെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ അര്‍ധസെഞ്ചുറി കുറിച്ച ഹാന്‍ഡ്സ്കോമ്പും മടങ്ങി . ഹാന്‍ഡ്സ്കോമ്പ് അറുപത് പന്തില്‍ നാല് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 52 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
തുടര്‍ന്നെത്തിയ ബിഗ് ഹിറ്റര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ(1) നിലയുറപ്പിക്കും മുമ്പേ ജഡേജ വീഴ്ത്തിയതോടെ വമ്പന്‍ സ്കോറെന്ന ഓസീസ് സ്വപ്നം പൊലിഞ്ഞു. പിന്നീട് ഇറങ്ങിയവര്‍ക്കൊന്നും മികച്ച സ്കോര്‍ പടുത്തുയര്‍ത്താനായില്ല.നാലാം മത്സരത്തില്‍ കളിയുടെ ഗതിമാറ്റിയ ടര്‍ണര്‍ ഇരുപത് റണ്‍സുമായി മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. സ്റ്റോയ്നിസും 20 റണ്‍സിന് പുറത്തായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്്. റിച്ചാര്ഡ്സണ് 21 പന്തില്‍ മൂന്ന് ബൗണ്ടിയുടെ പിന്‍ബലത്തില്‍ 29 റണ്‍സ് നേടി.
ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷമി ഒമ്പത് ഓവറില്‍ 57 റണ്‍സും ജഡേജ പത്ത് ഓവറില്‍ 45 റണ്‍സുമാണ് വിട്ടുനല്‍കിയത്. കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ്് ലഭിച്ചു.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: യുടി ഖവാജ സി കോഹ് ലി ബി കുമാര്‍ 100, എജെ ഫിഞ്ച് ബി ജഡേജ 27, പിഎസ്പി ഹാന്‍ഡ്സ്കോമ്പ് സി പന്ത് ബി മുഹമ്മദ് ഷമി 52, ജിജെ മാക്സ്വെല് സി കോഹ് ലി ബി ജഡേജ 1, എംപി സ്റ്റോയ്നിസ് ബി കുമാര്‍ 20, എജെ ടര്‍ണര്‍ സി ജഡേജ ബി കുല്‍ദീപ് യാദവ് 20, എടി കാറി സി പന്ത് ബി മുഹമ്മദ് ഷമി 3, ജെഎ റിച്ചാര്ഡ്സണ് റണ്‍ഔട്ട് 29, പിജെ കുമിന്‍സ് സി ആന്‍ഡ് ബി കുമാര്‍ 15, എന്‍എം ലിയോണ്‍ നോട്ടൗട്ട് 1, എക്സ്ട്രാസ് 4, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 272.
വിക്കറ്റ് വീഴ്ച: 1-76, 2-175, 3-178, 4-182, 5-210, 6-225, 7-229, 8-263, 9-272.
ബൗളിങ്ങ്: ബി കുമാര്‍ 10-0-48-3, മുഹമ്മദ് ഷമി 9-0-57-2, ജെജെ ബുംറ 10-0-39-0, കുല്‍ദീപ് യാദവ് 10-0-74-1, ആര്‍എ ജഡേജ 10-0-45-2, കെഎം ജാദവ് 1-0-8-0.
ഇന്ത്യ: രോഹിത് ശര്‍മ സറ്റമ്പഡ് കാറി ബി സാമ്പ 56, എസ്.ധവാന് സി കാറി ബി കമിന്‍സ് 12, വി. കോഹ്ലി സി കാറി ബി സ്റ്റോയ്നിസ് 20, ഋഷഭ് പന്ത് സി ടര്‍ണര്‍ ബി ലിയോണ്‍ 16, വിജയ് ശങ്കര്‍ സി ഖവാജ ബി സാമ്പ 16, കേദാര്‍ ജാദവ് സി മാക്സ്വെല് ബി റിച്ചാര്ഡ്സണ് 44 , ജഡേജ സ്റ്റമ്പഡ് കാറി ബി സാമ്പ 0, ബി കുമാര്‍ സി ഫിഞ്ച് ബി കമിന്‍സ് 46, മുഹമ്മദ് ഷമി സി ആന്‍ഡ് ബി റിച്ചാര്ഡ്സണ് 3, കുല്‍ദീപ് യാദവ് ബി സ്റ്റോയ്നിസ് 9, ബുംറ നോട്ടൗട്ട് 1, എക്സ്ട്രാസ് 14 , ആകെ 50 ഓവറില്‍ 237.
പ്രതികരിക്കാൻ ഇവിടെ എഴുതുക: