ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ഥമെങ്കില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിട്ടുതരികയാണ് ചെയ്യേണ്ടതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇമ്രാന് ഖാന് മികച്ച ഭരണാധികാരിയെങ്കില് മസൂദിനെ കൈമാറുകയാണ് വേണ്ടത്. ഭീകരത ഇല്ലാത്ത അന്തരീക്ഷത്തിലേ പാക്കിസ്ഥാനുമായ ചര്‍ച്ച സാധ്യമാകുകയുള്ളുവെന്നും സുഷമ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ വിദേശനയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുഷമ പാക്കിസ്ഥാനെ വിമര്‍ശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതിനു പിന്നില്‍ ഐഎസ്ഐയും പാക് സൈന്യവുമാണെന്നും ഇതിനെ പാക്കിസ്ഥാന് നിയന്ത്രിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ജയ്ഷെ ഭീകര്ക്കുവേണ്ടി പാക് സൈന്യം ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സുഷമ ചോദിച്ചു.
ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഒ.ഐ.സിസിലേക്കുള്ള ക്ഷണത്തെ കുറിച്ചും സുക്ഷ സ്വരാജ് സംസാരിച്ചു. 1969 ല്‍ ഒഐസിയുടെ സമ്മേളനത്തില്‍ എത്തിയിട്ടും പാക്കിസഥാന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. അവസരം നിഷേധിക്കപ്പെട്ട ഇന്ത്യ അവിയെ ്പമാനിക്കപ്പെട്ടു. എന്നാല്‍ 50 വര്‍ഷത്തിനു ശേഷം ഇന്ത്യ വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ പാക്കിസ്ഥാന്റെ കസേര ഒഴിഞ്ഞു കിടന്നു, സുഷമ പറഞ്ഞു.
രാജ്യതാത്പര്യം, വാസുധൈവ കുടംബകം എന്ന രണ്ട് സിദ്ധാന്തങ്ങളിലൂന്നിയാണ് വിദേശ പര്യടനം നടത്തുന്നത്. ഇത്രയധികം യാത്രകള്‍ ചെയ്യുന്നതെന്തിനെന്ന് പലയാളുകളും ചോദിക്കാറുണ്ട്. വെറുമൊരു രസത്തിനു വേണ്ടിയല്ല ഞങ്ങള്‍ യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങള്‍ കാരണമാണ് യെമനില്‍ നിന്ന് 7000 പേരെ രക്ഷിച്ചെടുക്കാനായത്, സുഷമ സ്വരാജ് പറഞ്ഞു.
അതിനിടെ, ഐക്യ രാഷ്ട്രസഭാ രക്ഷാസമിതിയില്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള പ്രമേയം പാസായില്ല. ചൈന എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രമേയം പാസാകാതിരുന്നത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: