തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഉത്തരക്കടലാസുകള്‍ വഴിയരുകില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി വി മനു പ്രസാദ് ആവശ്യപ്പെട്ടു. ചോദ്യ പേപ്പര്‍ ചോര്‍ച്ച വാര്‍ത്തയാകാറുണ്ടെങ്കിലും പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ടെത്തുന്ന സംഭവം കേരളത്തിലാദ്യമാണ്.
4,35,142 വിദ്യാര്‍ത്ഥികള്‍ എഴുതുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. പരീക്ഷാ നടത്തിപ്പിന്റെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന സംഭവത്തില്‍ ശക്തമായ നടപടി വേണം.
കോഴിക്കോട് കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് സ്കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വഴിയില്‍നിന്ന് നാട്ടുകാര്‍ക്ക് കിട്ടിയത്. ഉത്തരക്കടലാസുകള്‍ വെവ്വേറെ കെട്ടുകളാക്കി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സ്കൂള്‍ ഓഫിസ് അസിസ്റ്റന്റ് ബൈക്കില്‍ പോകവെ ബൈക്കില്‍ നിന്നു തെറിച്ചു പോവുകയായിരുന്നു.
കുട്ടികളും രക്ഷിതാക്കളും വളരെ ഗൗരവത്തോടെ കണക്കാക്കുന്ന പരീക്ഷയെ എത്ര നിസ്സാരമായിട്ടാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത് എന്നതിന് തെളിവാണിത്. പരീക്ഷാ നടത്തിപ്പിന്റെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന സംഭവത്തില്‍ ശക്തമായ നടപടി വേണം. മനു പ്രസാദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: