ഇസ്ലാമബാദ് : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്ക്കെതികെ പാക്കിസ്ഥാന് നടപടി സ്വീകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. തന്റെ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാക്കിസ്ഥാന് സര്‍ക്കാര്‍ വിദേശ രാജ്യത്ത് ആക്രമങ്ങള്‍ അഴിച്ചു വിടുകയും കുട്ടികളെ കൊല്ലുകയും ചെയ്യുന്ന ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും ചോദിച്ചു.
നിരോധിത സംഘടനകള്‍ പാക്കിസ്ഥാന് മണ്ണിലും മറ്റു രാജ്യങ്ങളിലുമായി നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ മൂന്ന് തവണ രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ സര്‍ക്കാര്‍ ജയിലിലടച്ചു. ഇത് വിരോധാഭാസമാണെന്നും ബിലാവല്‍ കുറ്റപ്പെടുത്തി.
ഇമ്രാന്‍ഖാന്റെ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: