ന്യൂദല്‍ഹി : അതിര്‍ത്തി കടന്നെത്തിയ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്. ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
2008 മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനു ഒരു തിരിച്ചടി നല്കാന് അന്നത്തെ യു പി എ സര്‍ക്കാര്‍ ശ്രമിച്ചില്ല.മന്മോഹന് സിംഗ് സര്‍ക്കാരിന് അതിനു കഴിഞ്ഞില്ല . മന്മോഹന് സിംഹ് അയഞ്ഞ നിലപാടാണ് ഭീകര്‍ക്കെതിരെ സ്വീകരിച്ചത്,അതേ സമയം അദ്ദേഹത്തിന്റെ പിന്‍ഗാമിയായ നരേന്ദ്രമോദി വളരെ ശക്തമായ നിലപാടുകളാണ് ഭീകരതയ്ക്കെതിരെ സ്വീകരിക്കുന്നതെന്നും ഷീലാ ദീക്ഷിത് ചൂണ്ടിക്കാട്ടി.
പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ സൂചിപ്പിച്ചായിരുന്നു ഷീലാ ദീക്ഷിതിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: