മാനന്തവാടി: പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു. പ്രാര്‍ത്ഥനയില്‍ അസുഖം മാറുമെന്ന വിശ്വാസത്തില്‍ കൃത്യമായ ചികിത്സ നല്‍കാതെ പുല്‍പ്പള്ളിയിലുള്ള വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ഒരാഴ്ചമുമ്പാണ് ആരോഗ്യ വകുപ്പ് അധികൃതരുടെയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെയും സഹായത്തോടെ മാനന്തവാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവും തൂക്കക്കുറവും ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ നിര്‍ബന്ധം മൂലം ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയുമാണ് ചെയ്തിരുന്നത്. രണ്ടരവയസ്സുള്ള കുട്ടിയുടെ തൂക്കം കേവലം രണ്ട് കിലോഗ്രാം മാത്രമായിരുന്നു. ആരോഗ്യ വകുപ്പധികൃതരുടെയും മറ്റ് ആളുകളുടെയും നിര്‍ദ്ദേശം കൂട്ടാക്കാതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു മാതാപിതാക്കള്‍. ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും രക്ഷിതാക്കള്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം കുട്ടി മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: