ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. നോര്‍ത്ത് 24 പര്‍ഗാനയിലെ ബാത്പാരാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അര്ജുന് സിങ്ങാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്. ബാരക്പൂരില്‍ നിന്ന് മത്സരിക്കാന്‍ അര്ജുന് സിങ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ സീറ്റ് ദിനേഷ് ത്രിവേദിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് മമതയുമായി തെറ്റി അര്ജുന് സിങ് തൃണമൂല്‍ വിട്ടത്.
മുഖ്യമന്ത്രി മമത ബാനര്‍ജി പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും ബിജെപി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ സിങ് പറഞ്ഞു. ബാരക്പൂരില്‍ നിന്ന് നാലു തവണ എംഎല്‍എയായിട്ടുള്ള അര്ജുന് സിങ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: