തിരുവനന്തപുരം: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സത്യത്തെ നിഷേധിക്കുകയും വളച്ചൊടിച്ച് കബളിപ്പിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന പ്രഖ്യാപനം ഒടുവിലത്തേതാണ്.
മന്ത്രാലയം രൂപീകരിക്കുന്നതിന്റെ ആദ്യ പടിയായി കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു. . ഇത് മറച്ചുവച്ചാണ് അധികാരത്തില്‍ എത്തിയാല്‍ മന്ത്രാലയം സ്ഥാപിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍പോലും കൊലപാതകികള്‍ സിപിഎമ്മുകാരാണെന്ന് പറയാതിരിക്കാന്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം ശ്രദ്ധിച്ചു. കോഴിക്കോടും തൃശൂരും പൊതു സമ്മേളനത്തിലും സിപിഎമ്മിനെതിരെ പറയാതിരിക്കാന്‍ ബദ്ധശ്രദ്ധ ചെലുത്തി.
ഇത് കേരള സമൂഹം തിരിച്ചറിയണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് സിപിഎമ്മുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഐക്യം പരമാവധി കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ കണ്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം പോരടിച്ച് കബളിപ്പിക്കുന്നത് വോട്ടര്‍മാര്‍ തിരിച്ചറിയണം.
സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപാരം തകൃതിയായി നടക്കുന്നു. അതിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ തലസ്ഥാനത്ത് രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇത് പോലീസിന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. പോലീസിനെ ഇടയ്ക്കിടെ മാറ്റി മനോവീര്യം തകര്‍ത്തും മാര്‍ക്സിസ്റ്റ് വല്‍കരിച്ചും സര്‍ക്കാര്‍ ക്രമസമാധാനം തകര്‍ക്കുകയാണ്. ഇതിനിതെരെ ജനവികാരം ഉയരണം.
മുസ്ളിം ലീഗ് നേതാക്കള്‍ എസ്ഡിപിയിമായി ചര്‍ച്ച നടത്തിയതില്‍ പുതുമയൊന്നുമില്ല. തീവ്രവാദസ്വഭാവമുള്ള സംഘടനകളുമായി ലീഗ് മുന്‍പും കൈകോര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ്. യുഡിഎഫ് നേത്ാക്കള് ഇക്കാര്യത്തില്‍ അഭിപ്രായം പറയണം കോണ്‍ഗ്രസ്സ് ദേശീയനേതാവ് ടോം വടക്കന്‍ മാത്രമല്ല വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നുണ്ടെന്നും ഇത് ബിജെപിയുടെ വിജയസാധ്യത വ്യക്തമാക്കുന്നതാണെന്നും എം.എസ്.കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: