ക്രൈസ്്റ്റ്ചര്ച്ച്: ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെയുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നാരംഭിക്കാനിരുന്ന ന്യൂസിലന്‍ഡ് – ബംഗ്ലാദേശ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ തലനാരിഴക്കാണ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത്.
വെടിവെപ്പ് നടക്കുമ്പോള്‍ ബംഗ്ലാദേശ് ടീം പള്ളിക്ക് സമീപത്തുണ്ടയിരുന്നു. പ്രാര്്ഥനക്കായി ടീം പള്ളിയില്‍ പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് വെടിവെപ്പ് ആരംഭിച്ചത്. ഉടന്‍ തന്നെ ടീമിനെ തിരികെ ഹോട്ടലില്‍ എത്തിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് മൂന്നാം ടെസ്റ്റ് റദ്ദാക്കിയത്. കളിക്കാരും ഓഫീഷ്യല്‍സും സുരക്ഷിതരാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
തലനാരിഴ്ക്കാണ് കളിക്കാര്‍ രക്ഷപ്പെട്ടതെന്ന് ബംഗ്ലാദേശ് ടീം സീനിയര്‍ അംഗങ്ങളായ തമീം ഇക്ബാലും മുസ്തഫിക്വര് റഹിമും ട്വീറ്റ് ചെയ്തു. എല്ലാ കളിക്കാരും ഹോട്ടലില്‍ സുരക്ഷിതരാണെന്നും. ഹോട്ടലിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ബംഗ്ലാദേശ് ടീമിന്റെ വക്താവ് അറിയിച്ചു.
ആദ്യ രണ്ട് ടെസ്റ്റിലും ഇന്നിങ്ങ്സ് വിജയം നേടിയ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: