തിരുവനന്തപുരം: കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സത്യത്തെ നിഷേധിക്കുകയും വളച്ചൊടിച്ച് കബളിപ്പിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍. ഫിഷറീസ്് മന്ത്രാലയം സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ച് തുക വകയിരുത്തിയത്. ഇത് മറച്ചുവച്ചാണ് തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് എം.എസ്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ പോലും കൊലപാതകികള്‍ സിപിഎമ്മുകാരാണെന്ന് പറയാതിരിക്കാന്‍ രാഹുല്‍ അങ്ങേയറ്റം ശ്രദ്ധിച്ചു. കോഴിക്കോടും തൃശൂരും നടന്ന പൊതുസമ്മേളനത്തിലും സിപിഎമ്മിനെതിരെ പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇത് കേരള സമൂഹം തിരിച്ചറിയണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് സിപിഎമ്മുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഐക്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് രാഹുലിന്റെ സന്ദര്‍ശനത്തില്‍ കണ്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം പോരടിച്ച് കബളിപ്പിക്കുന്നത് വോട്ടര്‍മാര്‍ തിരിച്ചറിയണം, എം.എസ്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: