ന്യൂദല്‍ഹി : ജയിലില്‍ മാനസ്സികമായി പീഡിപ്പിക്കുന്നെന്ന് അഗസ്ത വസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേല്‍. ദല്‍ഹി പട്യാല കോടതിയിലാണ് മിഷേല്‍ ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള ദൃശ്യങ്ങള്‍ ഹാജരാക്കാനാണ് കോടതി തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത്. വിശദമായ വാദത്തിനായി ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
അഗസ്ത വെസ്റ്റ്ലാന്ഡില് നിന്നും 225 കോടി രൂപ കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ക്രിസ്ത്യന്‍ മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ 3727 കോടി രൂപയ്ക്ക് വാങ്ങാനാണ് ഇന്ത്യ കരാറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: