ന്യൂദല്‍ഹി: അത് തികച്ചും വ്യത്യസ്തമായ, കൗതുകകരമായ കാഴ്ചയായിരുന്നു, മോദി സര്‍ക്കാരിലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു. അതും ജിഎസ്ടി (ചരക്ക് സേവന നികുതി) വിജയകരമായി നടപ്പാക്കിയതിന്.
കഴിഞ്ഞ ദിവസം വൈകിട്ട് ദല്‍ഹിയിലായിരുന്നു ചടങ്ങി. ദ ഹിന്ദുവിന്റെ ബിസിനസ് ലൈന്‍ പത്രം ഏര്‍പ്പെടുത്തിയ ചേഞ്ച് മേക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡാണ് ജെയ്റ്റ്ലി മന്മോഹനില് നിന്ന് ഏറ്റുവാങ്ങിയത്. ചരക്ക് സേവന നികുതി വിജയകരമായി നടപ്പാക്കിയതിനുള്ള അവാര്‍ഡ് ജിഎസ്ടി കൗണ്‍സിലിനു വേണ്ടിയാണ് ജെയ്റ്റ്ലി സ്വീകരിച്ചത്.
അതേസമയം ജിഎസ്ടിയെ വിമര്‍ശിച്ച മന്മോഹന് സിംഗ് തന്നെയാണ് ഇതേവിഷയത്തില്‍ അരുണ്‍ ജെയ്റ്റ്ലിക്ക് പുരസ്കാരം നല്‍കിയിരുന്നെന്നായിരുന്നു പുരസ്കാര ദാനത്തിന്റെ പ്രധാന പ്രത്യേകത. ജെയ്റ്റ്ലി അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം വച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെ ട്രോളി നശിപ്പിച്ചിരിക്കുകയാണ്.
ജിഎസ്ടിയുടെ പേരില്‍ കോണ്‍ഗ്രസ്, പ്രത്യേകിച്ച് അധ്യക്ഷന്‍ രാഹുല്‍, മോദി സര്‍ക്കാരിനെ വല്ലാതെ അപഹസിച്ചിരുന്നു. ജിഎസ്ടിയെ ഗബ്ബാര്‍ സിങ് ടാക്സ് എന്നാണ് രാഹുല്‍ വിളിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് ട്രോള്‍. മന്മോഹന് സിങ്ങും ജിഎസ്ടിയുടെ പേരില്‍ കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: