ലഖ്നൗ: മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ അടുത്തയാളും ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഡാനിഷ് അലി മായാവതിയുടെ ബിഎസ്പിയില്. അലി യുപിയില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. അലിയുടെ നടപടി ജെഡിയുവില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടാക്കാന്നതില് നിര്‍ണായക പങ്കുവഹിച്ച അലിയാണ് കഴിഞ്ഞ ദിവസം വരെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും. ചര്‍ച്ചകള്‍ക്കു ശേഷം ബുധനാഴ്ച അലിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ കണ്ട് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയത്. ഈ ചര്‍ച്ചയ്ക്കു ശേഷമാണ് ദള്‍ എട്ടു സീറ്റുകളിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതും.
അതിനു ശേഷം മൂന്നാം ദിവസം അലി പാര്‍ട്ടിവിട്ട് ബിഎസ്പിയില് ചേര്‍ന്നു. ജെഡിഎസിന്റെ വക്താവും സമര്‍ഥനായ നേതാവുമായിരുന്ന അലിയുടെ ചാട്ടം ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും കനത്തയടിയാണ്.യുപിയില്‍ ജനതാദള്‍ എസിന് സംഘടനാ ശേഷിയില്ലാത്തതിനാലാണ് താന്‍ ബിഎസ്പിയില് ചേരുന്നതെന്നാണ് അലിയുടെ വിശദീകരണം.
ദേവഗൗഡയുടെ ആശീര്‍വാദത്തോടെയാണ് ബിഎസ്പിയില് ചേരുന്നതെന്നാണ് അലി പറയുന്നത്. ജെഡിഎസില്‍ ആയിരുന്നപ്പോഴും ഞാനൊന്നും ചോദിച്ചിട്ടില്ല. എന്റെ ജോലി ഗൗഡാജിയാണ് നിശ്ചയിച്ചിരുന്നത്. ഇനി അത് ബെഹന്‍ജി (മായാവതി) തീരുമാനിക്കും. ഡാനിഷ് അലി തുടര്‍ന്നു. അലിയുടെ പദവി മായാവതി നിശ്ചിയിക്കും. മുതിര്‍ന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ അലിയുടെ പോക്ക് ജെഡിയുവിനെയും ആടിയുലഞ്ഞു നില്ക്കുന്ന കര്‍ണാടകത്തിലെ ജെഡിയു-കോണ്‍ഗ്രസ് സര്‍ക്കാരിനെയും ബാധിക്കും. ഈ സഖ്യം രൂപീകരിക്കുന്നതിലും സഖ്യത്തിനെ ഭരണത്തില്‍ എത്തിക്കുന്നതിലും അലി സുപ്രധാന പങ്കാണ് വഹിച്ചത്.കേരളത്തിലെ ദളില്‍ പ്രശ്നങ്ങള്‍ പൊട്ടിമുളച്ചപ്പോഴെല്ലാം പരിഹരിക്കാന്‍ ഓടിയെത്തിയ ഡാനിഷ് അലി ദള്‍ പിളരും മുന്‍പ് വരെ വീരേന്ദ്രകുമാറിന്റെ അടുത്തയാളായിരുന്നു.
എന്നാല്‍ തങ്ങളുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഡാനിഷ് അലി ബിഎസ്പിയില് ചേര്‍ന്നതെന്നാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയുടെ വിശദീകരണം. എന്റെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെയും അനുമതിയോടെയാണ് അലി ബിഎസ്പിയില് ചേര്‍ന്നത്. ഇത് തികച്ചും രാഷ്ട്രീയമായ നീക്കുപോക്കാണ്. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: