തിരുവനന്തപുരം: കേരളത്തില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനങ്ങള്‍ നിരോധനാവസ്ഥയിലാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 2051 പേരുള്ള മുഖ്യ പട്ടികയില്‍ നിന്ന് 500 പേര്‍ക്കു പോലും നിയമനം നല്കാന് കഴിയാത്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധന നയമാണ് വ്യക്തമാക്കുന്നത്.
വിവിധ വകുപ്പുകളില്‍ ഒഴിവുകളുണ്ടായിട്ടും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ഇടതുപക്ഷ സര്‍വീസ് സംഘടനയിലെ നേതാക്കന്മാര് ആശ്രിത നിയമനത്തിനും, തസ്തിക മാറ്റത്തിനുമായി ഒഴിച്ചിട്ടിരിക്കുകയാണ്. പ്രായപരിധി അവസാനിച്ചതു കാരണം ഇനിയൊരു പിഎസ്സി പരീക്ഷ പോലും എഴുതാന്‍ സാധിക്കാത്ത നൂറുകണക്കിന് ഉദേ്യാഗാര്‍ഥികള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുക
യാണ്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമം നല്‍കണമെന്ന് കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: