ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സില്‍ ഫെഡറര്‍-നദാല്‍ സൂപ്പര്‍ സെമി. ക്വാര്‍ട്ടറില്‍ പോളണ്ട് താരം ഹ്യൂബേര്‍ട്ട് ഹര്ക്കെയ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-4. റഷ്യന്‍ താരം കാരന് ഖച്ചനോവിനെ തകര്‍ത്താണ് നദാലിന്റെ സെമി പ്രവേശനം. സ്കോര്‍: 7-6,7-6.
ഇതിനുമുമ്പ് ഇരുവരും 38 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നദാല്‍ 23 തവണയും ഫെഡറര്‍ 15 തവണയും വിജയം കണ്ടു. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ ഫെഡററിനാണ് സമ്പൂര്‍ണ ആധിപത്യം. 2017ല്‍ ഷാങ്ഹയ് മാസ്റ്റേഴ്സ് ഫൈനലിലാണ് ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്നത്.
വനിതകളുടെ ഫൈനലില്‍ ലോക ആറാം നമ്പര്‍ ഏഞ്ചലിക്ക കെര്‍ബറും കനേഡിയന്‍ താരം ബിയാന്‍സ ആന്ഡ്രീസ്കുവും ഏറ്റുമുട്ടും. സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കെര്‍ബര്‍ ഫൈനലിലേക്കെത്തിയത്. സ്കോര്‍: 6-4, 6-2. ഉക്രെയിന് താരം എലിന സ്വിറ്റോളിനയെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ആന്‍ഡ്രീസ്കു ഫൈനലില്‍ ഇടം നേടിയത്. സ്കോര്‍: 6-3, 2-6, 6-4. ഇരുപതു കാരിയായ ആന്‍ഡ്രീസ്കു ഇന്ത്യന്‍ വെല്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: