ഹോങ്കോങ്: ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്്ദുള് റസാഖിന് നാനൂറ് മീറ്ററില്‍ സ്വര്‍ണം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ റസാഖ് 48.17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്്.
ശ്രീലങ്കയുടെ നാവിഷ്സ സന്ദീശിനി വെള്ളിയും (48.26), കസാക്കിസ്ഥാന്റെ യെഫിം ടറസോവ് വെങ്കലവും (48.59സെ.) വെങ്കലവും നേടി.
ഇന്ത്യയുടെ വിശ്വേന്ദ്ര സിങ് പതിനായിരം മീറ്റര്‍ നടത്തത്തില്‍ പുതിയ റെക്കോഡോടെ സ്വര്‍ണം നേടി. അവന്തിക സന്തോഷ് നരാലെ ചാമ്പ്യന്‍ഷിപ്പിലെ വേഗതയേറിയ വനിതയുമായി . 44:09.75 സെക്കന്‍ഡില്‍ പതിനായിരം മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് വിശ്വേന്ദ്ര സിങ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. ഇന്ത്യയുടെ തന്നെ സഞ്ജയ് കുമാ(45:30.39 സെ) റിന്റെ റെക്കോഡാണ് പഴങ്കഥയായത്. സഞ്ജയ് കുമാറിന്റെ റെക്കോഡ് മറികടന്ന ഇന്ത്യയുടെ തന്നെ പരംജിത്ത് സിങ് ബിഷ്ത്ത് (44:21.96 സെ) വെങ്കലം കരസ്ഥാക്കി.
വനിതകളുടെ 100 മീറ്റര്‍ 11.97 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അവന്തിക സന്തോഷ് മീറ്റിലെ വേഗതയേറിയ ഓട്ടക്കാരിയായത്്.
100 മീറ്റര്‍ ഹര്‍ഡില്‍സിലും ലോങ് ജമ്പിലും തബിത ഫിലിപ്പ് മഹേശ്വരനും സ്വര്‍ണം സ്വന്തമാക്കി.
ഡെക്കാത്തലണില്‍ ഇന്ത്യയുടെ ഉസൈദ് ഖാന് 6952 പോയിന്റോടെ സ്വര്‍ണമണിഞ്ഞു. ഇന്ത്യയുടെ തന്നെ അന്‍സാര്‍ അലി വെങ്കലം കരസ്ഥമാക്കി.
2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ ഇന്ത്യയുടെ അതുല്‍ കുമാര്‍ വെള്ളി നേടി . രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും ഏഴു വെങ്കലവുമായി ഒന്നാം സ്ഥാനത്താണ്്.
മാത്തൂര്‍ സിഎഫ്ഡി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് റസാഖ്. റായ്പൂരിലെ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് റസാഖിന് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചത്്.
എസ്എസ്്എല്‍സി പരീക്ഷ ഒഴിവാക്കിയാണ് റസാഖ് മീറ്റിനായി ഹോങ്കോങ്ങിലേക്ക് പറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: