ശബരിമല: ശബരിമലയില്‍ ആചാരലംഘനത്തിന് രണ്ടാം വട്ടവും ശ്രമിച്ച മനീതിസംഘത്തിന്റെ വരവില്‍ അടിമുടി ദുരൂഹത. വെള്ളിയാഴ്ചയാണ് മനീതിസംഘം നിലയ്ക്കലില്‍ എത്തിയത്. പത്ത് സ്ത്രീകള്‍ അടങ്ങുന്ന സംഘത്തെ പോലീസ് തിരികെ അയയ്ക്കുകയായിരുന്നു.
ഒരുതവണ ആചാരലംഘനത്തിന് പോലീസിന്റെ ഒത്താശയില്‍ പമ്പയിലെത്തിയ മനീതിസംഘം ഭക്തരുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് തിരികെപ്പോകുകയായിരുന്നു. ഗുരുവായൂരില്‍നിന്നാണ് സംഘം നിലയ്ക്കലില്‍ എത്തിയത്. പോലീസിന്റെ സംരക്ഷണയിലെത്തിയ ഇവരെ രാത്രിയില്‍ നിലയ്ക്കലില്‍നിന്നും പോലീസ് രഹസ്യ സങ്കേതത്തിലേക്ക് മാറ്റി.
ലോക്സഭാ തെരഞ്ഞെടുപ്പായതിനാല്‍ ഒരു കാരണവശാലും ആചാരലംഘനം അനുവദിക്കരുതെന്ന് ഉന്നതതലത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മനീതി സംഘത്തോട് സംസാരിച്ചതിനെ തുടര്‍ന്ന് അവര്‍ തിരികെ പോകാന്‍ തയാറായി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവരെ സന്നിധാനത്ത് എത്തിക്കാമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വാക്ക് കൊടുത്തു. അങ്ങനെയൊരു ഉറപ്പിലാണ് അവര്‍ പിന്മാറാന് തയ്യാറായത്. മനീതികള്‍ക്ക് മാവോയിസ്റ്റുകളുമായും ഇസ്ലാമിക തീവ്രവാദികളുമായി അടുത്ത ബന്ധമാണുള്ളത്. ഇപ്പോള്‍ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മാവോയിസ്റ്റ് നേതാക്കളും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ മനീതികളോട് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എപ്പോള്‍ വേണമെങ്കിലും സന്നിധാനത്ത് ഇവരെ എത്തിക്കാന്‍ പോലീസ് തയാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: