കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ വടകരയില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാന്‍ ആര്‍എംപി തീരുമാനം. കൊലയാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. രമ, പി. കുമാരന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്ട് ചേര്‍ന്ന ആര്‍എംപി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനവും ആര്‍എംപി പിന്‍വലിച്ചു.
യുഡിഎഫിനു വേണ്ടി പ്രചാരണം നടത്തില്ല. എന്നാല്‍ പി. ജയരാജനെതിരെ വീടുകള്‍ കയറി പ്രചാരണം നടത്താനും തീരുമാനിച്ചു. മറ്റു മണ്ഡലങ്ങളില്‍ സിപിഎം, സിപിഐ ഒഴികെയുള്ള മതേതര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.
വടകരയിലടക്കം ഒരു സ്ഥലത്തും യുഡിഎഫുമായി ധാരണയില്ല. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നതു വിഷയമല്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: