ന്യൂദല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായി ജയ്ഷെ തലവന്‍ മസൂദ് അസര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖകള്‍. കശ്മീരി ഭീകരര്‍ക്ക് വേണ്ടിയാണ് ഫണ്ട് ശേഖരണം നടത്തിയത്. 15 ലക്ഷം രൂപയാണ്(പാക് കറന്‍സി) ഇങ്ങനെ അസറിന് ലഭിച്ചത്. സുരക്ഷ ഏജന്‍സികള്‍ വഴി ലഭിച്ച രേഖകളിലാണ് ഇയാളുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍. നേരത്തെ അസറിനെ വിചാരണ ചെയ്തതിന്റെ രേഖകളാണ് കിട്ടിയിരിക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ശേഖരിക്കുന്നതിനായി അസര്‍ ആഫ്രിക്കയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ചു. 1992ല്‍ ഇയാള്‍ യുകെ സന്ദര്‍ശിച്ചതായും തെളിവുകളില്‍ പറയുന്നു. 1994ല്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഷാര്‍ജയിലും സൗദി അറേബ്യയിലും പോയിരുന്നു.
ലണ്ടനിലെ ഒരു മുസ്ലീംപള്ളില് ജോലി ചെയ്തിരുന്ന ഗുജറാത്ത് സ്വദേശി മുഫ്തി സിമയില്‍ എന്നയാളാണ് അസറിന് യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. ഇയാളോടൊപ്പം ഒരുമാസം യുകെയില്‍ കഴിഞ്ഞുവെന്നും അസര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സൗദി അറേബ്യയിലെ പ്രധാനപ്പെട്ട പല ഏജന്‍സികളുമായും ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ തന്നോട് അവര്‍ സഹകരിച്ചില്ലെന്നും അസര്‍ വ്യക്തമാക്കി. പല അറബ് രാജ്യങ്ങളും കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും അസര്‍ പറഞ്ഞു.
അബുദാബി, ഷാര്‍ജ ഇവിടങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതവും സൗദി അറേബ്യയില്‍ നിന്ന്് രണ്ട് ലക്ഷം രൂപയുമാണ് അസറിന് ലഭിച്ചതെന്ന് വിചാരണ രേഖകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: