വിജയവാഡ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് പുത്തലാപട്ട് എംഎല്‍എ ഡോ.എം. സുനില്‍കുമാര്‍. ദളിത് എംഎല്‍എയായ ഇദ്ദേഹം ബ്ലെയിഡ് കൊണ്ട് കൈമുറിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ ജഗന്മോഹന് റെഡ്ഡിക്ക് അയച്ചു കൊടുത്തു.
”ജഗന് സാര്‍ എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ്. അഞ്ച് വര്‍ഷം നിങ്ങളുടെ പാദങ്ങള്‍ പിന്തുടര്‍ന്ന എനിക്ക് പാര്‍ട്ടിയില്‍ സീറ്റ് ലഭിച്ചില്ല. അതുകൊണ്ട്, ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മരണത്തിന് മുന്‍പ് ഞാനിത് അയയ്ക്കുന്നു” അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നു.
വ്യാഴാഴ്ച ജഗന് മോഹന്‍ റെഡ്ഡിയെ കാണാന്‍ സുനില്‍കുമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പുത്തലാപട്ട് സംവരണ മണ്ഡലത്തില്‍ നിന്നുള്ള ആദ്യത്തെ എംഎല്‍എയായിരുന്നു സുനില്‍കുമാര്‍. എന്നാല്‍, ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: