ന്യൂദല്‍ഹി: ആന്ധ്രാ പ്രദേശിലെയും അരുണാചല്‍ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയാണിത്. രണ്ട് സംസ്ഥാനങ്ങളിലും ഏപ്രില്‍ 11ന് ആദ്യ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ആന്ധ്രയില്‍ 175 മണ്ഡലങ്ങളില്‍ 123 ഇടത്തും അരുണാചലില്‍ 60 മണ്ഡലങ്ങളില്‍ 54 ഇടത്തുമാണ് തീരുമാനമായത്.
മുഖ്യമന്ത്രി പേമ ഖണ്ഡു മുക്തോ മണ്ഡലത്തില്‍നിന്നും ജനവിധി തേടും. അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയാണ് പട്ടികയ്ക്ക് അനുമതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, സുഷമാ സ്വരാജ്, തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: