കേപ്ടൗണ്‍: ശ്രീലങ്കക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 41 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചു.
ശ്രീലങ്ക മുന്നോട്ടുവച്ച 225 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 28 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിലെത്തിനില്‍ക്കെ ഫ്്ളഡ്്ലിറ്റി പണിമുടക്കി. തുടര്‍ന്ന് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയെ വിജയകളായി പ്രഖ്യാപിച്ചു.
ഇതോടെ പരമ്പര 5-0ന് ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായി. രണ്ട് വര്‍ഷത്തിനിടെ ശ്രീലങ്ക ഇത് നാലാം തവണയാണ് അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങുന്നത്.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ മാര്‍ക്രം 75 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു. 28 റണ്‍സ് നേടിയ വാന്‍ഡര്‍ ഡ്യൂസനും കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മെന്‍ഡിസിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് 225 റണ്‍സ് നേടിയത്. മെന്‍ഡിസ് 84 പന്തില്‍ 56 റണ്‍സ് നേടി. എ.കെ. പെരേര(31), പി.എ.ആര്.പി പെരേര (33) ഉദാന (32) എന്നിവരും ദേദപ്പെട്ട പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡ പത്ത് ഓവറില്‍ അമ്പത് റണ്‍സിന് മൂന്ന് വിക്കറ്റ വീഴ്ത്തി. ഇംറാന്‍ താഹിറും നോര്ട്ടജും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: