മാഡ്രിഡ്: രണ്ടാം വരവില്‍ സിനദിന്‍ സിദാന് വിജയത്തുടക്കം. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. മുഖ്യപരിശീലകനായി തിരിച്ചെത്തിയ സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡിന്റെ ആദ്യ വിജയമാണിത്. സ്പാനിഷ് മധ്യനിരക്കാരന് ഇസ്ക്കോ, ഗാരേത്ത് ബെയ്ല് എന്നിവരാണ് ഗോളുകള്‍ നേടിയത്.
രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. അറുപത്തിരണ്ടാം മിനിറ്റില്‍ ഇസ്ക്കോ റയലിനെ മുന്നിലെത്തിച്ചു. കരീം ബെന്‍സേമ നല്കിയ ക്രോസ് ഇസ്ക്കോ സെല്‍റ്റ വിഗോയുടെ വലയിലേക്ക് തിരിച്ചുവിട്ടു. 77-ാം മിനിറ്റില്‍ ബെയ്ല് രണ്ടാം ഗോളും നേടി റയലിന് വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് 28 മത്സരങ്ങളില്‍ 54 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ രണ്ട് പോയിന്റിന് പിന്നിലാണ് റയല്‍ മാഡ്രിഡ്. ഒന്നാം സ്ഥാനത്തുളള ബാഴ്സലോണയെക്കാള്‍ ഒമ്പത് പോയിന്റ് പിന്നിലും.
2016ല്‍ റയലിന്റെ കോച്ചായി സ്ഥാനമേറ്റ സിദാന് ആദ്യ മത്സരത്തില്‍ വിജയം നേടിയിരുന്നു. അന്ന് ഡിപോര്‍ട്ടിവോ ല കൊരുണയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: