ന്യൂദല്‍ഹി: മലയാളിയായ കെ.ടി. ഇര്ഫാന് അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ കായികതാരമായി. ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ നടത്ത മത്സരത്തിന്റെ 20 കിലോമീറ്റര്‍ ഇനത്തില്‍ നാലാം സ്ഥാനത്തെത്തിയാണ് ഇര്ഫാന് ടോക്കിയോക്ക് ടിക്കറ്റ് എടുത്തത്.
ഇരുപത്തിയൊമ്പതുകാരനായ ഇര്ഫാന് ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് 57 സെക്കന്‍ഡിലാണ് 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതാ മാര്‍ക്ക് ഒരു മണിക്കൂര്‍ 21 മിനിറ്റാണ്. ഈവര്‍ഷം ജനുവരി മുതല്‍ 2020 മെയ് 31 വരെ നടത്ത മത്സരത്തില്‍ യോഗ്യതാ മാര്‍ക്ക് നേടുന്നവര്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാനാകും.
ജപ്പാന്റെ തോഷികസു യാമാനിഷി ഒന്നാം സ്ഥാനവും (1:17:15), കസാക്സ്ഥാന്റെ ജിയോര്‍ജി ഷീക്കോ രണ്ടാംസ്ഥാനവും (1:20:21), കൊറിയയുടെ ബിയോങ്വാങ് മൂന്നാം സ്ഥാനവും (1:20:40) സ്വന്തമാക്കി.
ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് 21 സെക്കന്‍ഡാണ് ഇര്‍ഫാന്റെ ഏറ്റവും മികച്ച സമയം. 2012ലെ ഒളിമ്പിക്സിലാണ് ഈ സമയം കുറിച്ചത്. പക്ഷെ പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ദോഹയില്‍ സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഇര്ഫാന് മത്സരിക്കും. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ദേശീയ ഓപ്പണ്‍ നടത്ത മത്സരത്തില്‍ ഇര്ഫാന് 20 കിലോമീറ്ററില്‍ ഒരുമണിക്കൂര്‍ 26 മിനിറ്റ് 18 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
രണ്ടാം സ്ഥാനം നേടിയ ദേവീന്ദര്‍ സിങ്ങും അഞ്ചാം സ്ഥാനം നേടിയ ഗണപതി കൃഷ്ണനും ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: