ശബരിമല: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം. പ്രായം തെളിയിക്കുന്ന വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ആചാരലംഘനത്തിന് ശ്രമങ്ങളുണ്ടായത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ മുപ്പതംഗ സംഘത്തിലെ ആറ് യുവതികളാണ് 50 വയസ് കഴിഞ്ഞെന്ന് തെളിയിക്കാന്‍ വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചത്.
ടൂര്‍ ഓപ്പറേറ്റര്‍മാരാണ് തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയതെന്നും ആരു ചോദിച്ചാലും 50 വയസ് കഴിഞ്ഞു എന്ന് പറയണമെന്നു പറഞ്ഞ് പഠിപ്പിച്ചാണ് യുവതികളെ കൊണ്ടുവന്നത്. രേഖകള്‍ ടൂര്‍ ഓപ്പറേറ്ററാണ് നല്‍കിയതെന്ന് യുവതികള്‍ സമ്മതിച്ചു. തീര്‍ത്ഥാടകര്‍ ഇവരെ മരക്കൂട്ടത്ത് തടഞ്ഞു. പിന്നീട് ഇവര്‍ തിരികെ പോയി. ഇരുമുടിക്കെട്ടില്ലാതെ തീര്‍ത്ഥാനത്തിന് എത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതോടൊപ്പം ശബരിമലയിലും ഇവര്‍ ദര്‍ശനത്തിനായി എത്തുന്നു.
കര്‍ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇങ്ങനെ തീര്‍ത്ഥാടനത്തിന് എത്തുന്നത്. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരില്‍ കൂടുതല്‍ പേര് ആന്ധ്രയില്‍ നിന്നാണ്. പമ്പയില്‍ കുളിക്കാന്‍ 100 രൂപയും സന്നിധാനത്ത് ദര്‍ശനത്തിന് 300 രൂപയുമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അധികമായി ഈടാക്കുന്നത്. ഇങ്ങനെ പണമീടാക്കി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഗ്രാമീണരായ സാധാരണ വിശ്വാസികളെ വഞ്ചിക്കുകയാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റുകള്‍ ഉള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. സാധാരണക്കാരായ ഭക്തര്‍ക്കൊപ്പം ഇത്തരം ആളുകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയേറെയാണ്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ ടൂര്‍ പാക്കേജിന്റെ മറവില്‍ എത്തുന്നവരെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: