സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ശബരിമലയില്‍ സ്വീകരിച്ച നിലപാടുകള്‍ കേരള സമൂഹത്തില്‍ ചെലുത്തുന്ന അപകടം ചെറുതല്ല. ശബരിമല കേരളത്തോട് പറയുന്നത് ഭീതിജനകമായ വര്‍ത്തമാനകാലവും അപകടകരമായ ഭാവിയുമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താന്‍ മുഖ്യമന്ത്രിയെടുത്ത പിടിവാശി സംസ്ഥാനത്ത് സകല തീവ്രവാദി സംഘടനകള്‍ക്കും ഉയിര്‍ത്തെഴുനേല്‍പ്പിനുള്ള അവസരമാണ് നല്‍കിയത്. സംസ്ഥാനത്ത് ചിതറിക്കിടന്നിരുന്ന മാവോയിസ്റ്റുകളും അവര്‍ പിന്തുണയ്ക്കുന്ന ആക്ടിവിസ്റ്റ്കളും സംഘടിക്കാനും ഊര്‍ജ്ജം സംഭരിക്കാനുമാണ് മുഖ്യമന്ത്രിയുടെ പിടിവാശികൊണ്ട് നേടിയത്.
ഒരുകാലത്ത് ബദ്ധവൈരികളായിരുന്ന മാവോയിസ്റ്റ്, നക്സല്‍ സംഘങ്ങളും മറ്റ് തീവ്രവാദ നിലപാടുള്ളവരുമായി സിപിഎം അടുക്കുകയായിരുന്നു. സംസ്ഥാനത്തെ സര്‍വ്വ രാജ്യവിരുദ്ധ ശക്തികളുമായി സിപിഎം ശബരിമല പ്രശ്നത്തോടെ ചങ്ങാത്തത്തിലായി. മാവോയിസ്റ്റുകള്‍ക്കും നക്സല്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികമടക്കം സഹായം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. ഇസ്ലാമിക തീവ്രവാദികളുടെ പത്രവും ചാനലും ഇവര്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കാനും ഇവരെ വെള്ള പൂശാനുമാണ് ശ്രമിക്കുന്നത്.
സിപിഎമ്മും ഇതുതന്നെയാണ് ചെയ്യുന്നത്. ഏത് തീവ്രവാദികള്‍ക്കും സുരക്ഷിതമായി വേരുറപ്പിക്കാന്‍ പറ്റിയ മണ്ണായി കേരളം മാറുമ്പോള്‍ ഭീതിജനകമായ ഭൂതകാലമാണ് നമ്മുക്ക് സമ്മാനിക്കുന്നത്. അടുത്ത ദിവസമാണ് ഒരു മാവോയിസ്റ്റ് തീവ്രവാദിയെ പ്രത്യേക അന്വേഷണ സംഘം വെടിവെച്ച് കൊന്നത്. പിണറായി വിജയന് അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് മാവോയിസ്റ്റ് തീവ്രവാദികളെയാണ് പ്രത്യേക അന്വേഷണ സംഘം വെടിവെച്ച് കൊന്നത്. മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ തീവ്രവാദികളെ ന്യായീകരിക്കുന്ന ചില മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും മാവോയിസ്റ്റ് ഫ്രാക്ഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് എല്ലാ മേഖലകളിലും സിപിഎം ഫ്രാക്ഷന് പോലെ മാവോയിസ്റ്റ്കള്‍ക്കും എല്ലാ മേഖലകളിലും ഫ്രാക്ഷന് നിലവിലുണ്ട്.
പല പ്രമുഖ ചാനലിന്റെയും മേധാവികള്‍ ഇത്തരം ഫ്രാക്ഷന്റെ ഭാഗമാണ്. ഇസ്ലാമിക തീവ്രവാദികളുടെ ചാനലും പത്രവും അവരുടെ മതത്തില്‍ ഒഴികെ ബാക്കി എല്ലായിടത്തും നവോത്ഥാനം വേണമെന്ന ചിന്താഗതിക്കാരാണ്. അതുകൊണ്ടാണ് മനീതി സംഘത്തെ ഇവര്‍ പിന്തുണയ്ക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ തണലിലാണ് മാവോയിസ്റ്റ്, നക്സല്‍, ദളിത് ആക്ടിവിസ്റ്റിന്റെയൊക്കെ പ്രവര്‍ത്തനം. സിപിഎമ്മും മുഖ്യമന്ത്രിയും ഇവര്‍ക്ക് പിന്തുണ നല്‍കുകയാണ്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെ ഹിന്ദുവിശ്വാസത്തെ തകര്‍ക്കുക. സര്‍വ്വ മേഖലയിലും ന്യൂനപക്ഷ കേന്ദ്രീകൃതമായ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ച് ആക്ടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് അതുകൊണ്ടാണ്. ശബരിമലയിലേത് വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല. നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണ്.
സുനില്‍കുമാര്‍ കീരനാട്ട്, തിരുവഞ്ചൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: