ചാലക്കുടി : നടന് കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള നുണ പരിശോധന ഇന്നും നാളെയുമായി നടത്തും. എറണാകുളം സിബിഐ ഓഫീസില്‍ വെച്ചാണ് നുണ പരിശോധന നടത്തുന്നത്.
മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി വിപിന്‍. സുഹൃത്ത് സി.എ അരുണ്‍, കെ.സി. മുരുകന്, അനില്‍ കുമാര്‍ എന്നിവരെയാണ് നുണ പരിശോധനയ്ക്ക് ഹാജരാക്കുന്നത്.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യയും ബന്ധുക്കളും ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും പിന്നീടത് സിബിഐക്ക് കൈമാറുകയുമായിരുന്നു.
മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസ പരിശോധനാ ഫലമാണ് ദുരൂഹതയിലേക്ക് വഴിവെച്ചത്. 2017ലാണ് സിബിഐ കേസില്‍ അന്വേഷണം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: