തിരുവനന്തപുരം : സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് നിര്‍മാതാവ് ആല്വിന് ആന്റണിയുടെ കുടുംബം. ആല്വിന് ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ സിനിമ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി.
നിര്‍മാതാക്കളുടെ സംഘടന റോഷന് ആന്‍ഡ്രൂസിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുന്നതെന്നാണ് ആരോപണം. അതേസമയം കേസുമായി ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആല്വിന് ആന്റണിയുടെ കുടുംബം അറിയിച്ചു.
റോഷന് ആന്‍ഡ്രൂസിന്റെ സഹ സംവിധായികയായ ഒരു യുവതിയുമായി ആല്‍വിന്റെ മകനുണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിന് പിന്നില്‍.
റോഷന് ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറിവന്ന് ഭീഷണിപ്പെടുത്തിയെന്നും, അതിനു വഴങ്ങാതെ വന്നതോടെ പുറത്ത് കാത്തിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുള്ളിലേക്ക് വിളിപ്പിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നുമാണ് ആല്വിന് ആന്റണി പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: