ലഖ്നൗ : സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ അധികാരത്തില്‍ എത്തിയതിനു ശേഷം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറി. രാജ്യത്തിന് മാതൃകയാക്കാവുന്ന മാറ്റമാണ് യുപിക്ക് ഉണ്ടായിരിക്കുന്നത്.
2017 മാര്‍ച്ചിലാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2012ല്‍ യുപിയിലുണ്ടായത് 227 വര്‍ഗീയ കലാപങ്ങളാണ്. 2013ല്‍ 247, 2014ല്‍ 242, 2015ല്‍ 219, 2016ല്‍ 100 വര്‍ഗീയ കലാപങ്ങളുണ്ടായെന്നും യോഗി പറഞ്ഞു.
രണ്ടുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഒരു കലാപക്കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ തന്നെ തന്റെ ഭരണകാലത്ത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരായ എസ്പി, ബിഎസ്പി സഖ്യം മാഫിയ ഭരണമാണ് നടത്തിയത്. അന്നത്തെ ഭരണത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: