തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയമസഭാംഗങ്ങളെ മത്സരിപ്പിക്കാനുള്ള കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ് മുന്നണികളുടെ തീരുമാനം ജനങ്ങളെ അവഹേളിക്കുന്നതാണെന്ന് ബിജെപി.നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവും മുന്‍പ് സഭയിലെ അംഗങ്ങള്‍ വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നത് സഭയോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണ്.
ജനങ്ങള്‍ നല്കിയ അംഗീകാരത്തിന്റെ നഗ്നമായ ലംഘനമാണിത്. നല്ല സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നേരിടുന്ന ദാരിദ്ര്യമാണ് എംഎല്‍എമാരെ ലോക്സഭാ സ്ഥാനാര്‍ഥികള്‍ ആക്കുന്നതിന് പിന്നിലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: