ഓച്ചിറ: വലിയകുളങ്ങരയ്ക്കു സമീപം രാജസ്ഥാന് സ്വദേശിയുടെ കുടുംബത്തെ അക്രമിച്ച് പതിനഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശികളായ റോഷനും സംഘവുമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
നാട്ടിലെ ചിലര്‍ തന്നെ ശല്യപ്പെടുത്താറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം.തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും മര്‍ദിച്ചതിനു ശേഷമാണ് അക്രമിസംഘം പെണ്‍കുട്ടിയുമായി കടന്നത്. സംഭവത്തില്‍ വലിയകുളങ്ങര കന്നിട്ടയിലെ സിപിഐ പ്രാദേശിക നേതാവായ നവാസിന്റെ മകന് റോഷനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്കി.
നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമത്തില്‍ പിതാവിന്റെ കൈയ്ക്ക് പരിക്കേറ്റു. മൂന്നു വര്‍ഷമായി വലിയകുളങ്ങരയില്‍ താമസിക്കുന്ന ഇവര്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ നിര്‍മിച്ച് കച്ചവടം നടത്തുകയാണ്. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: