ഡാനീഷ് അലി കര്‍ണാടകയിലെ ജനതാദള്‍ സെക്കുലറിന്റെ പ്രമുഖ മുഖമായിരുന്നു. ഒപ്പം ദേശീയചാനലുകളില്‍ വായടയ്ക്കാത്ത കമ്യൂണിസ്റ്റ് വക്താക്കളെപോലെ ഹിന്ദുവിരുദ്ധവര്‍ഗീയതയുടെ വെറുപ്പിന്റെ ശബ്ദവും. കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം ജനതാദളിനെ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ത്ത് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ കൂട്ടുമുന്നണി ഉറപ്പാക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തി.
രണ്ടുദിവസം മുമ്പ് കോണ്‍ഗ്രസ്സ് ജനതാദള്‍ കൂട്ടുകെട്ടിന്റെ സീറ്റുവിഭജന ഉടമ്പടിയുടെ മുഖ്യ ദല്ലാളുമായിരുന്നു. അലി പാര്‍ട്ടിമാറി മായാവതിയുടെ ബിഎസ്പിയില് ചേര്‍ന്നത് ജനതാദളിന്റെ അറിവോടെയാണെന്നാണ് അവര്‍തന്നെ പറയുന്നത്. ഇതാണ് മൊത്തത്തിലൊരു സംശയത്തിന് ഇടനല്‍കുന്നത്. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് മന്മോഹന് സിംഗുള്പ്പടെയുള്ളവര് ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പാക്ഹൈക്കമ്മീഷണറെ കണ്ടതും രാഹുലിനെ പൂണൂല് ധരിച്ച് ഹിന്ദുവായി അഭിനയിക്കാന്‍ പാക് അനുമതിനേടിയതും അങ്ങനെ ചെയ്താലും മുസ്ലീംവോട്ടു നഷ്ടപ്പെടില്ലായെന്ന ഉറപ്പുതേടിയതും ഇതോടൊപ്പം കൂട്ടിവായിക്കണം.
ഈ സംഭവം മറ്റൊരു പാക് അജണ്ടയേയും രാഷ്ട്രവിരുദ്ധ ഗൂഢാലോചനയേയും സൂചിപ്പിക്കുന്നു. ഇസ്ളാമിക രാഷ്ട്രീയം മുസ്ലീം ലീഗിന്റെയും മറ്റ് ഇസ്ളാമിക ഗ്രൂപ്പുകളുടെയും സജീവസാന്നിദ്ധ്യം കൊണ്ട് കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മുഖ്യശക്തിയാണിന്ന്. പക്ഷേ ഇതിലും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള മറ്റു സംസ്ഥാനങ്ങളിലൊന്നും അങ്ങനെയൊരു ശക്തിയാകാന്‍ രാഷ്ട്രീയ ഇസ്ലാമിന് കഴിഞ്ഞിട്ടില്ല. ആ കുറവുനികത്തുന്നത് എളുപ്പവുമല്ല.
അങ്ങനെയൊരു വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചാല്‍ ഉടനടി തിരിച്ചടി, വടക്കേ ഇന്ത്യയില്‍ വിശേഷിച്ചും, ഉണ്ടാകാനുള്ള സാദ്ധ്യതയേ കുറിച്ച് ബോദ്ധ്യമുള്ളതുകൊണ്ടാണ് ‘അഖിലേന്ത്യാ ലീഗുമായി’ അങ്ങോട്ടു പോകാത്തത്. അതുകൊണ്ട് ഇതുവരെ കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റുപാര്‍ട്ടികളെയും മുലായത്തിനെയും ലാലുവിനെയും മമതയേയും ദേവഗൗഡയേയും കരുണാനിധിയേയും ചന്ദ്രബാബു നായിഡുവിനേയും ചന്ദ്രശേഖര്‍ റാവുവിനേയും ഒക്കെ തന്ത്രമായി പിന്തുണച്ച് ഹിന്ദുവിരുദ്ധ വര്‍ഗീയതയ്ക്ക് ശക്തി കൂട്ടുകയായിരുന്നു.
ഹിന്ദുവിനും അഭിമാനപൂര്‍വ്വം ജീവിക്കാവുന്ന രാഷ്ട്രീയ സാഹചര്യം ഭാരതത്തില്‍ വളര്‍ന്ന് വരുന്നത് കണ്ടുണ്ടായ അസഹിഷ്ണുതയാണ് പുതിയ രാഷ്ട്രീയപരീക്ഷണത്തിന്, പാക്പിന്തുണയോടെ, ശ്രമിക്കുവാന് പോപ്പുലര്‍ ഫ്രണ്ടും എസ്്ഡിപിഐയും മറ്റും കൂട്ടുചേര്‍ന്നാണെന്ന് സ്വാഭാവികമായും കണക്കാക്കാവുന്ന, നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മുസ്ളീം വര്‍ഗീയതയുടെ മുഖം മറച്ചുവെച്ചുകൊണ്ട് പിന്നാക്ക ആദിവാസി-പട്ടികജാതി സമൂഹത്തെ കൂടെനിര്‍ത്തിയുള്ള ഒരു അട്ടിമറിശ്രമം. അതാണ് ഡാനീഷ് അലി മായാവതിയുടെ കൂടെ ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുന്നത്. പക്ഷേ ഒരുകാര്യത്തില്‍ പ്രതീക്ഷക്കുവഴിയുണ്ട്. സത്യം തിരിച്ചറിയുമ്പോള്‍ മായാവതി ഡോ അംബേദ്ക്കറുടെ വാക്കുകള്‍ വീണ്ടും ഓര്‍ക്കും. വിഭജനത്തിന്റെ പാക്കിസ്ഥാന് അജണ്ടയേയും കശ്മീര്‍ കടന്നാക്രമണത്തെയും ആര്‍ട്ടിക്കിള്‍ 370നേയും പ്രതിരോധിക്കാന്‍ ഡോ. അംബദ്കര്‍ കാട്ടിയ പ്രതിബദ്ധത ചരിത്രത്തില്‍ വ്യക്തമാണ്.
കെ.വി. രാജശേഖരന്, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: