ഹരാരെ : മൊസാംബിക്കിക്കിലും സിംബാവേയിലുമായി വീശിയ ഇദായ് ചുഴലിക്കാറ്റില്‍ 1500 പേര് മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ 86 പേര് മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. നദികളിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് മരണസംഖ്യ ഉയരും. ഒരുലക്ഷത്തോളം പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
സിംബാവേ, മൊസാംബിക് അതിര്‍ത്തിയില്‍ 170 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും പെയ്തത് വന്‍ വെള്ളപ്പൊക്കത്തിലേക്കും വഴിവച്ചു. ഇതൊടെ മോസാംബിക് മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ആരംഭിക്കുകയായിരുന്നു. ശക്തമായ കാറ്റും, മഴയും രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതൂകലമായി ബാധിച്ചിട്ടുണ്ട്. ഇതുവരെ 26 ലക്ഷത്തോളം ആളുകളെ ഇദായ് ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടേയും സര്‍ക്കാരിന്റേയും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കനത്ത മഴയിലും കാറ്റിലും പല സ്ഥലങ്ങളിലേയും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ എന്നിവയും തകരാറിലായിരിക്കുകയാണ്. സിംബാവേ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇവ പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: