നെടുമങ്ങാട് : വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ എടുത്തുവെന്ന് ആരോപിച്ച് ബസ് ജീവനക്കാരെയും വനിതാ പോലീസിനെയും വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആക്രമണത്തില്‍ കണ്ടക്ടര്‍ കെ.എസ്. ബൈജു, ഡ്രൈവര്‍ എ. സിയാദ്, വനിതാ കോണ്‍സ്റ്റബിള്‍ സീനത്ത് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോളേജ് വിട്ട സമയത്ത് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനത്ത് എടുത്തു. തുടര്‍ന്ന് സീനത്തിന്റെ പക്കല്‍ നിന്നും പെണ്‍കുട്ടി ഫോണ്‍ തട്ടിയെടുത്ത് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നല്കി. ഇത് ശ്രദ്ധയില്‍പ്പെട്ട ബൈജു ഫോണ്‍തിരികെ വാങ്ങി നല്കി. ഇതോടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ബൈജുവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ ഡ്രൈവറെയും മര്‍ദ്ദിച്ചു.
തുടര്‍ന്ന് ഇരുവരും ഡിപ്പോയിലെ സ്വീപ്പര്‍മാരുടെ വിശ്രമ മുറിയില്‍ അഭയം തേടിയെങ്കിലും പിന്തുടര്ന്നെത്തിയ കുട്ടികള്‍ മുറിയുടെ ഷട്ടര്‍ താഴ്ത്തിയ ശേഷം വീണ്ടും ആക്രമിച്ചു. ഇതിനിടെ സീനത്തിന്റെ തൊപ്പിയും വിദ്യാര്‍ത്ഥികള്‍ തട്ടിത്തെറിപ്പിക്കുകയുണ്ടായി.അക്രമത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും അല്‍ത്താഫിനെയും ഡിപ്പോയിലെ മറ്റു ജീവക്കാരും യാത്രക്കാരും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അക്രമി സംഘത്തിലെ പ്രധാനിയായ പനവൂര്‍ മുസ്ലീം അസോസിയേഷന് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അല്‍ത്താഫിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: