ന്യൂദല്‍ഹി : നിയമ വിരുദ്ധമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചെന്ന കേസില്‍ സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ പ്രത്യേക കോടതിയിലെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് ജഡ്ജി എന്‍. ആനന്ദ് വെങ്കടേഷ് നിര്‍ദ്ദേശിച്ചു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി വാര്‍ത്താവിതരണ മന്ത്രാലയത്തിലെ സ്വാധീനം ദുരുപയോഗിച്ച് ദയാനിനിധി മാരനും, കലാനിധി മാരനും ചേര്‍ന്ന് വീട്ടില്‍ സ്വകാര്യ ടെലിഫോണ്‍ എക്സ്ചേഞ്ച് തന്നെ സ്ഥാപിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. ചെന്നൈ സെന്‍ട്രലിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് ദയാനിധി മാരന്. ഐപിസി സെക്ഷന്‍ 120 ബി കുറ്റകരമായ ഗൂഢാലോചന, 409 വിശ്വാസ വഞ്ചന, 420 കബളിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് സിബിഐ മാരന് സഹോദരന്മാര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇരുവരേയും കൂടാതെ മുന്‍ ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ കെ. ബ്രഹ്മാനന്ദന്, മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി. വേലു സ്വാമി, ദയാനിധി മാരന് പ്രൈവറ്റ് സെക്രട്ടറി ഗൗതമന്, സണ്‍ ടിവി ജീവനക്കാരായ കണ്ണന്, രവി എന്നിവരും കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് ദയാനിധി മാരന് പ്രതികരിച്ചു. എന്നാല്‍ കേസിലേക്ക് മനപ്പൂര്‍വ്വം തന്നെ വലിച്ചിഴച്ചതാണ്, ബലിയാടാണ് താനെന്നും കലാനിധി മാരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: