തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. സാമ്പത്തിക കരാര്‍ ഉള്‍പ്പെടെ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് യോഗം ചേരുക. രണ്ടു കമ്പനികളുടെ ടെൻഡറുകൾ ഈ യോഗത്തിൽ പരിശോധിക്കും. മുഖ്യമന്ത്രി നടത്തിയ പല ഹെലികോപ്റ്റര്‍ യാത്രകളും വിവാദമായിരുന്നു. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന് തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
വി.എസ് സർക്കാരിന്റെ കാലത്ത് തള്ളികളഞ്ഞ നിർദേശമാണിത്. പ്രളയം വന്നതോടെയാണ് ഹെലികോപ്റ്റർ ചർച്ച വീണ്ടും സജീവമായത്. മാവോയിസ്റ്റ് വേട്ടയ്ക്കും പ്രകൃതിക്ഷോഭ സമയത്ത് അടിയന്തര സേനവങ്ങളെത്തിക്കാനും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ വേണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ചിപ്സണ്‍, പവൻഹാസൻസ് കോർപ്പറേഷൻ എന്നീ രണ്ടു കമ്പനികളാണ് ടെൻഡർ സമർപ്പിച്ചിട്ടുള്ളത്.
പോലീസിന്റെ പ്രവർത്തനങ്ങള്‍ ഇല്ലത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്ക് ഹെലികോപ്റ്റർ ഉപയോഗിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: