കായംകുളം : കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓര്‍ത്ത്ഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് സുപ്രീംകോടതി ഉത്തരവിന്റെ ബലത്തില്‍ ഓര്‍ത്ത്ഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ചേര്‍ന്ന് പള്ളിയുടെ വാതില്‍ അകത്തുകയറി ആരാധന നടത്തിയത്. ഓര്‍ത്ത്ഡോക്സ് വിഭാഗം പള്ളിക്കുള്ളില്‍ പ്രവേശിച്ചതോടെ പ്രതിഷേധവുമായി യാക്കോബായ വിഭാഗവും രംഗത്ത് വന്നിരുന്നു. െ
കാല്ലം ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ്, തുമ്പമണ്‍ ഭാദ്രാസന മെത്രാപ്പൊലീത്ത യൂഹന്നോന്‍ മാര്‍ മെലിത്തിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയത്. പ്രദേശത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: