കടലാസില്‍ ഏതു ടീമിനെയും വീഴ്ത്താന്‍ കരുത്തര്‍. പക്ഷെ കളത്തില്‍ ഏതു ടീമിനോടും തോല്‍ക്കും. വമ്പന്മാര് പലരും വന്നുപോയെങ്കിലും ഐപിഎല്‍ കിരീട മോഹം സഫലമായിട്ടില്ല. എന്നാല്‍ ഇത്തവണ കിരീടം കൈപ്പിടിയിലൊതുക്കണമെന്ന വാശിയിലാണ് ടീം
. ഏവരെയും കൊതിപ്പിക്കുന്ന കോഹ്ലി-വില്യേഴ്സ് സഖ്യത്തിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. വിന്‍ഡീസ് യുവതാരം ഷിമ്രോണ്‍ ഹേറ്റ്മയറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ഹെന്റിച്ച് ക്ലാസനും ലാണ് ബെംഗളൂരൂ നിരയിലെ പ്രധാന സ്പിന്നര്‍. മൊയീന്‍ അലി, ഗ്രാന്‍ഡ്ഹോം, മാര്‍കസ് സ്റ്റോയിനിസ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ഒത്തുചേരുന്നതോടെ ബെംഗളൂരു ഒന്നൊന്നര ടീമാകുമെന്നുറപ്പ്.
ബെംഗളൂരു ടീം:
വിരാട് കോഹ്ലി, ഹിമ്മത് സിങ്ങ്, ഹെന്റിച്ച് ക്ലാസന്, ഡി. പടിക്കല്‍, ഷിമ്രോന്‍ ഹേറ്റ്മയര്‍, എ.ബി. ഡി വില്ല്യേഴ്സ്, പാര്‍ഥിവ് പട്ടേല്‍, അക്ഷ്ദീപ് നാഥ്, പി. ബര്മന്, മിലിന്ദ് കുമാര്‍, ശിവം ദൂബെ, ഗുര്‍കീരത് സിങ്ങ്, ഡബ്യു. സുന്ദര്‍, പവന് നേഗി, മോയീന്‍ അലി, ഡി. ഗ്രാന്‍ഡ്ഹോം, മാര്‍കസ് സ്റ്റോയ്നിസ്, യുസ്വേന്ദ്ര ചാഹല്‍, നദാന് കൂള്‍ട്ടര്‍നൈല്‍, മുഹമ്മദ് സിറാജ്, ടിം സൗത്തി, ഉമേഷ് യാദവ്, നവ്ദീപ് സയ്നി, കുല്‍വന്ദ് ഖജ്രോളിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: