യുവത്വം നിറഞ്ഞാടുന്ന ടീം. ഐപിഎല്‍ പ്രഥമ സീസണില്‍ കിരീടം തൊട്ട രാജസ്ഥാന് പിന്നീടൊരിക്കലും ഫൈനല്‍ കണ്ടില്ല. ടീമിന്റെ എക്കാലത്തെയും വലിയ റണ്‍ വേട്ടക്കാരന് അജിങ്ക്യ രഹാനയുടെ നേതൃത്വത്തില്‍ ഇത്തവണ കിരീടം പിടിക്കാന്‍ ഇറങ്ങുകയാണ്. ലേലത്തില്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനദ്ഖട്ടിനെ ഏറ്റവും ഉയര്‍ന്ന തുകയായ 8.4 കോടിക്ക് സ്വന്തമാക്കി ബൗളിങ്ങ്നിര ശക്തരാക്കി.
ഇന്ത്യന്‍ ബൗളര്‍മാരായ വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കൊപ്പം വിന്‍ഡീസ് താരം ഒഷാന തോമസും ചേരുന്നതോടെ ബൗളിങ്നിര സുശക്തം. ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നവരുടെ വലിയ പടതന്നെയുണ്ട് രാജസ്ഥാന് ടീമില്‍.
നായകന് രഹാനെക്ക് പുറമെ മലയാളിതാരം സഞ്ജു സാംസണ്, മനന്‍ വോഹറ, രാഹുല്‍ തൃപാതി എന്നിവരാകും ബാറ്റിങ് നിരയില്‍ ഇന്ത്യന്‍ സാന്നിധ്യം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തുന്ന മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യം ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കും. ഇംഗ്ലണ്ടിനായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ജോസ് ബട്ലര് മികവ് തുടര്‍ന്നാല്‍ ഏതു ടീമിനെയും വീഴ്ത്താനാകും.
രാജസ്ഥാന് ടീം:
അജിങ്ക്യ രഹാനെ, മനന്‍ വോഹറ, സഞ്ജു സാംസണ്, ആര്യമന് ബിര്‍ള, പ്രശാന്ത് ചോപ്ര, രാഹുല്‍ തൃപാതി, സ്റ്റീവ് സ്മിത്ത്, ജോസ് ബട്ലര്, റിയാന്‍ പരാഗ്, ആഷ്ടണ്‍ ടേര്‍ണര്‍, എസ്. രാഞ്ജനെ, എല്‍. ലിവിങ്സ്റ്റണ്, ശശാങ്ക് സിങ്ങ്, കെ. ഗൗതം, ശ്രേയസ് ഗോപാല്‍, സ്റ്റുവര്‍ട്ട് ബിന്നി, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോദി, എം. ലോംറോര്‍, ഒഷെയ്ന് തോമസ്, വരുണ്‍ ആരോണ്‍, ജയദേവ് ഉനദ്ഘട്ട്, ധവാല്‍ കുല്‍ക്കര്‍ണി, എസ്. മിഥുന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: