ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും നോട്ടപ്പുള്ളികളാക്കണമെന്ന് ചൈനാമന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇന്ത്യക്ക് കിരീട സാധ്യതയുണ്ട്. പക്ഷെ പല ടീമുകള്‍ മാറ്റുരയക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക്് ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് യാദവ് പറഞ്ഞു.
ആതിഥേയരും ലോക ഒന്നാം നമ്പറുമായ ഇംഗ്ലണ്ടില്‍ നിന്നാകും കടുത്ത വെല്ലുവളി നേരിടേണ്ടിവരിക. അവരുടെ മണ്ണില്‍ അവരെ കീഴടക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെയും സൂക്ഷിക്കണം. ഇത്തവണ കിരീടം നേടാന്‍ സാധ്യയുള്ള ടീമാണ് നമ്മള്. മറ്റ് ടീമുകളും കരുത്തരാണ്. പക്ഷെ മറ്റ് ടീമുകളുമായ താരതമ്യപ്പെടുത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് നിരയാണ് ശക്തം. സ്വന്തം മണ്ണില്‍ കളിക്കുന്നത് അവര്‍ക്ക് ഗുണമാകും. പാക്കിസ്ഥാനും ലോകകപ്പില്‍ മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. അതിനാല്‍ ഈ രണ്ട് ടീമുകളെയും ഇന്ത്യ സൂക്ഷിക്കണം.
ഇംഗ്ലണ്ടില്‍ മെയ് 30 നാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനാണ്. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: