കേപ്ടൗണ്‍: സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ആദ്യ ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം. വിക്കറ്റിന് പിന്നിലെ മിന്നുന്ന പ്രകടനവും ബാറ്റിങ്ങ് വെടിക്കെട്ടും കാഴ്ചവച്ച് കീപ്പര്‍ ഡേിവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയ്ക്ക്് വിജയം സമ്മാനിച്ചത്.
ഒരു ക്യാച്ചും സ്റ്റമ്പിങ്ങും നടത്തിയ മില്ലര്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് 134 റണ്‍സെന്ന നിലയില്‍ ഒതുക്കി നിര്‍ത്തി. തുടര്‍ന്ന്് ബാറ്റെടുത്ത മില്ലര്‍ 23 പന്തില്‍ 41 റണ്‍സ് അടിച്ചെടുത്ത് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചു. പക്ഷെ വലാറ്റം തകര്‍ന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഇരുപത് ഓവറില്‍ ശ്രീലങ്കയുടെ സ്കോറിനൊപ്പം (134 റണ്‍സ്) എത്താനെ കഴിഞ്ഞൂളളൂ.
തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ വിജയികളെ കണ്ടെത്തുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ മില്ലറുടെ പതിമൂന്ന്് റണ്‍സ് മികവില്‍ ദക്ഷിണാഫ്രിക്ക 14 റണ്‍സ് എടുത്തു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത്് മലിങ്കയാണ് സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. തുടര്‍ന്ന് ഇംറാന്‍ താഹിന്റെ സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയ്ക്ക് കേവലം അഞ്ച് റണ്‍സേ നേടാനായുള്ളൂ. മില്ലറാണ് കളയിലെ താരം.
ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
സ്കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഏഴു വിക്കറ്റിന് 134, ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 134.
പ്രതികരിക്കാൻ ഇവിടെ എഴുതുക: