തൃശൂര്‍: മലയാളി നഴ്സുമാരുടെ സംഘടനയായ യുഎന്‍എയെ പിളര്‍ത്താനുള്ള സിപിഎം -ഡിവൈഎഫ്ഐ നീക്കത്തിന് തിരിച്ചടി. നിലവിലെ നേതൃത്വത്തിന് സംസ്ഥാന കൗണ്‍സില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യുഎന്‍എ നേതൃത്വം വന്‍ തോതില്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
സംഘടനയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംഘടനയുടെ ശക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ വന്‍കിട മുതലാളിമാരും ചില സംഘടനകളും അസംതൃപ്തരാണ്. കേരള നഴ്സിങ് കൗണ്‍സില്‍ ഉള്‍പ്പെടെ അധികാര സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശത്രുക്കളുടെ എണ്ണം കൂടിയത്. ഇവരുടെ ഗൂഢാലോചനയില്‍ നിന്നാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഉടലെടുത്തത്.
ട്രേഡ് യൂണിയന് എന്ന നിലയില്‍ അംഗത്വം, പ്രതിമാസ ലെവി, സംഭാവന എന്നിവ സ്വീകരിക്കുന്നതും ചെലവഴിക്കുന്നതും തികച്ചും ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തില്‍ ഉള്ള സംശയങ്ങളും അഭിപ്രായങ്ങളും സംഘടന അതത് സമയങ്ങളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും വ്യക്തതവരുത്തി അംഗീകാരം നല്‍കുകയും ചെയ്തുപോരുന്നുണ്ട്.
ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച െ്രെകംബ്രാഞ്ച് അന്വേഷണത്തെ സധൈര്യം നേരിടാനാണ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനം. 2017 മുതല്‍ സംഘടനയില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകാരം നല്‍കിയിരുന്ന വരവ് ചെലവ് കണക്കുകള്‍ പ്രത്യേകസാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം വീണ്ടും പരിശോധനയ്ക്കെടുത്തു. ബന്ധപ്പെട്ട രേഖകളും സംസ്ഥാന കമ്മിറ്റി പരിശോധിച്ചു. പാകപ്പിഴവുകളില്ലെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും യോഗം ഐക്യകണ്ഠ്യേന തീരുമാനമെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വരവ് ചെലവ് കണക്ക് സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കുന്നതിനായി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ യുഎന്‍എ ദേശീയ കമ്മിറ്റി പ്രസിഡന്റ് ജാസ്മിന്ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധീപ് എം വി, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്, ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, ദേശീയ,സംസ്ഥാന സഹഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: